June 6, 2007

ഒരു പൂവിനെപ്പറ്റി...

നക്ഷത്രങ്ങള്‍ തെളിഞ്ഞത്,
നിശാഗന്ധികള്‍ വിരിഞ്ഞു-
വാടിയതിനുശേഷമുള്ള
രാത്രിയിലായിരുന്നു…

ചുവന്ന റോസാപൂവുകള്‍ക്ക്
ചോരമണം വന്നുതുടങ്ങിയതു-
പിന്നീടാണ്;
കറുത്ത പെണ്‍കുട്ടിയിടെ
ഹൃദയത്തില്‍ നിന്നും
എന്നെന്നേയ്കുമായ്-
അടര്‍ന്നുവീണ‍ശേഷം!

അന്ന്
കാറ്റുണ്ടായിരുന്നതേയില്ല;
മഴയും!

ഇതളുകളില്‍ തട്ടിവീണവരൊക്കെയും
മേല്‍ വിലാസം മറന്നവരായിരുന്നു.
തോട്ടം സൂക്ഷിപ്പുകാരന്‍
അവധിയിലയിട്ട് നാളുകളേറീ-
യായിരിക്കുന്നു..
നിയമനം കാത്തു പുറത്തു നിന്നവര്‍
സമ്മേളനത്തിന്റെ തിരക്കിലും..

അടര്‍ന്നുവീണു ചിതറിത്തെറിച്ച
പൂവിതളുകളിലേയ്ക്
പാഞ്ഞുകയറിയ വണ്ടിച്ചക്രങ്ങള്‍
പൂക്കച്ചവടക്കാരുടേതയിരുന്നെന്ന്
ഓടിക്കൂടിയവര്‍ക്കെല്ലാമറിയാമായിരുന്നു

എങ്കിലും
സാക്ഷി പറയാന്‍
ആരുമുന്ണ്ടായിരുന്നില്ലത്രെ!

തെളിവുകള്‍ നീണാല്‍ വാഴട്ടെ!

No comments: